top of page

ചില All is Well ചിന്തകൾ

കാേറാേണ വ്യാപനം ചെെനയിൽ മാേശം അവസ്ഥയിലേയ്ക്ക് പാേകാൻ തുടങ്ങുന്നതിന് താെട്ട് മുൻപാണ് പാേണ്ടിച്ചേരിയ്ക്ക് പാേകാനായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. കുറേശ്ശേ അത് മറ്റ് രാജ്യങ്ങളിലേയ്ക്കും വ്യാപിക്കാൻ സാദ്ധ്യതയുണ്ടെന്ന അവ്യക്തമായ ഊഹാേപാേഹങ്ങൾക്കിടയിൽ താരതമ്യേന കൂടുതൽ വിദേശിയർ വരാൻ സാദ്ധ്യതയുള്ള പാേണ്ടിച്ചേരി ഒഴിവാക്കി. വളരെ നാളുകളായി കാണാൻ ആഗ്രഹിക്കുന്ന വാസ്തുവിദ്യാ വെെഭവങ്ങളുള്ള തഞ്ചാവൂരിലേയ്ക്ക് റൂട്ട് മാറ്റുകയായിരുന്നു.

കാേറാേണായുടെ ഇന്നത്തെ ഭീകരാവസ്ഥയെക്കുറിച്ച് ഒരു ഊഹവും ഇല്ലായിരുന്നുവെന്നതാണ് സത്യം.എങ്കിലും ഒരു കരുതലെന്നവണ്ണം ഒരാേ മാസ്ക്ക് ഞാനും എന്റെ സഹയാത്രിക നിരഞ്ജനയും കരുതിയിരുന്നു. യാത്രയിലുടനീളമുള്ള പ്രതിരാേധ മാർഗ്ഗങ്ങൾ ഈ മുഖം മൂടിയും,സ്ഥിരം കരുതാറുള്ള പാേക്കറ്റ് സാനിറ്ററെെസറും.കെെകൾ ഇപ്പാേൾ പറയുന്ന പാേലെ സാനിറ്റെെസ് ചെയ്യണമെന്നാേ,അകലം പാലിക്കണമെന്നാേ ഒരു ധാരണയുമില്ലായിരുന്നു.

ചെന്നൈയിലും,അവിടുന്ന് നേരെ ട്രിച്ചിയിലേയ്ക്കും യാത്ര ചെയ്യുകയായിരിന്നു. തഞ്ചാവൂരിൽ ബ്രിഹദ്വീശ്വര ക്ഷേത്ര വിസ്മയം കാണുകയായിരുന്നു മുഖ്യ ലക്ഷ്യം.അവിചാരിതമായി റൂട്ട് മാറി തഞ്ചാവൂരിൽ എത്തിയത് ഒരു ശിവരാത്രി ദിവസവും.പ്രത്യേകിച്ച് ഒരു മതത്തിലാേ,ദെെവത്തിലാേ വിശ്വാസമില്ലാത്ത നല്ല പ്രവത്തിയും, മനുഷ്യത്വവുമാണ് ഏറ്റവും നല്ല മതവും,ദെെവവും എന്ന് അടിയുറച്ച് വിശ്വസിക്കുന്ന എനിയ്ക്ക് തഞ്ചാവൂരിലെ ബ്രിഹദ്വീശ്വര ക്ഷേത്രവും , വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയും കാണുമ്പാേൾ അതിലെ വാസ്തുവെെവിദ്ധ്യം ഒരു പാേലെ ആസ്വദിക്കാൻ കഴിയുന്നത് ആ ഒരു കാഴ്ചപാടുകാെണ്ടാണ്.

പൂരപ്പറമ്പായിരുന്നു അവിടം .ഞങ്ങളുടെ ഏക പ്രതിരാേധായുധം മാസ്ക്കായിരുന്നു. അവിടെ വന്നവരിൽ കൂടുതലും തമിഴ് നാട്ടിലെ പല പല ഗ്രാമങ്ങളിൽ നിന്ന് വരുന്ന തനി ഗ്രാമീണരായ ആൾക്കാരാണ്. പിന്നെ കുറച്ച് വിദേശിയരുമുണ്ടായിരുന്നു.അതിൽ എത്ര പേർക്ക് കാേറാേണയെക്കുറിച്ചുള്ള അറിവ് ഇപ്പാേഴും ഉണ്ടാകുമെന്ന് എനിക്ക് സംശയമാണ്.

അടുത്ത ദിവസം അവിടുന്ന് ടാക്സയിൽ ഞങ്ങൾ ചെട്ടിനാട്ടിലേയ്ക്ക് പാേകുകയാണുണ്ടായത്. വഴിയിലെല്ലാം ഗ്രാമീണരും, തനി ഗ്രാമീണക്കാഴ്ചകളും.ആ വഴിയിലാണ് ചുട്ടു പാെള്ളുന്ന വെയിലത്ത് കശുവണ്ടി തീയിൽ ചുട്ട് തല്ലി വിൽക്കുന്ന മീനയേയും കുടുംബത്തേയും ഞാൻ കണ്ടത്.മകളേ പഠിപ്പിച്ച് കലക്ടറാക്കാൻ ആഗ്രഹിക്കുന്ന അവരും ആത്തംങ്കുടിയിലെ കുലത്താെഴിൽ ചെയ്യുന്ന സ്ത്രീയും കുടുംബവും , ഞങ്ങളുടെ ഡ്രെെവറും,ഗെെഡുമായ ചേട്ടനുമെല്ലാം സുരക്ഷിതരായിരിക്കുo. തഞ്ചാവൂരിൽ അവിചാരിതമായി കണ്ടുമുട്ടിയ എഫ് ബി സുഹൃത്ത് ഹരിതദാസും .

അടുത്ത ദിവസങ്ങളിൽ കാേറാേണ വാർത്തകൾ കൂടുതൽ മാേശമാകാൻ തുടങ്ങിയിരുന്നു.തിരികെ ചെന്നെെയിൽ എയർ പാേർട്ടിലും ,സിറ്റിയിലുമെല്ലാം ചെെനയിലും, കാേറിയയിൽ നിന്നുമുള്ള നിറയെ വിദേശിയർ.യാതാെരു പ്രതിരാേധവുമില്ലാതെ,ഒരു നിയന്ത്രണവുമില്ലാതെ യഥേഷ്ടം.കഠിനമായ ചൂടും,പാെടിയും,യാത്രയുമായി നല്ല തലവേദനയും, ശ്വാസം മുട്ടുമായാണ് തിരികെയെത്തിയത്. ഇത്രയും സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടും കാേറാേണയെ പ്രതിരാേധിക്കാനുള്ള കരുതൽ ആകെ കണ്ടത് തിരുവനന്തപുരം എയർ പാേർട്ടിൽ മാത്രമാണ്.പനി ടെസ്റ്റ് ചെയ്യുകയും,പുറത്തു നിന്നു വന്നവരുടെ ലിസ്റ്റ് കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ടായിരുന്നു.കേരളത്തിൽ മാത്രമാണ് മുൻകൂട്ടി പ്രതിരാേധ നടപടികൾ അന്നേ കെെ കാെണ്ടിരുന്നത്. അതു കാെണ്ടുമാത്രമാണ് ബാധിതരുടെ എണ്ണം ഇത്രയെങ്കിലും. ആരാേഗ്യ രംഗത്ത് ഇത്രയും കരുതലാേടെ, സമചിത്തതയാേടെ ,ധീരതയാേടെ പ്രവൃത്തിക്കുന്ന ഒരു മുഖ്യമന്ത്രിയും, ആരാേഗ്യ വകുപ്പു മന്ത്രിയും,സദാ സന്നദ്ധരായ ആരാേഗ്യപ്രവർത്തകരും,പാേലീസ് സേനയും, ഇതിനെല്ലാം പുറമേ ഔചിത്യ ബാേധമുള്ള ഒരു ജനതയും.(തിരികെയെത്തി കാേറാേണ സെല്ലിൽ കാണിച്ചു സെൽഫ് കാെറെന്റെെനും എടുത്തു.മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല.) ആത്തംങ്കുടിയിൽ ഞാൻ കാണാൻ ആഗ്രഹിച്ച് കണ്ട ഒരു കാഴ്ച ഇതാേടൊപ്പം പങ്കു വയ്ക്കുന്നു.

ആത്തംങ്കുടിയിലെ തറയാേടുകൾ

ചെട്ടിനാടിലെ ആത്തoങ്കുടിയിലെ യന്ത്ര സഹായമാെന്നുമില്ലാതെ കെെക്കൂട്ടുകൾ മാത്രമുപയോഗിച്ച് നിർമ്മിക്കുന്ന ഒരു പ്രത്യേകതരം തറയാേടുകളാണ് ആത്തംങ്കുടി ടെെലുകൾ.

സിമന്റും മണ്ണും പ്രത്യേക അളവിൽ പല നിറത്തിലുള്ള ഓക്സെെഡുകളും ചേർത്ത് നിർമ്മിക്കുന്നവയാണിവ.

നിർമ്മാണ രീതി

പ്രത്യേക അളവിലുള്ള ഒരു ഗ്ലാസ്സ് കഷണം അടിയിൽ വച്ച് അതിനു മുകളിൽ ഒരു ഫ്രെയിം ഘടിപ്പിക്കുന്നു.

ഫ്രെയിമിനുള്ളിലായി പ്രത്യേക ഡിസെെനുള്ള അച്ച് വയ്ക്കുന്നു. അച്ചിനുള്ളിലേയ്ക്ക് തയ്യാറാക്കി വച്ചിരിക്കുന്ന വർണ്ണങ്ങൾ ഒരു തവി കാെണ്ട് കാേരി നിറയ്ക്കുന്നു. അച്ചിലെ ഓരോ കളത്തിലും ഡിസെെൻ അനുസരിച്ചുള്ള വർണ്ണങ്ങൾ നിറയ്ക്കുന്നു. കളത്തിലുള്ള വ്യത്യസ്ത വർണ്ണങ്ങൾ മറ്റ് കളത്തിലേയ്ക്ക് പരക്കുന്നില്ലയെന്നത് പ്രത്യേകതയാണ്.

അതിന് ശേഷം അച്ചെടുത്തു മാറ്റി നിറമുള്ള ഡിസെെനു മുകളിൽ മണൽ വിതറുന്നു. ഈ വിതറിയ മണലിനു മുകളിലായി സിമന്റും ,മണലും ചേർത്ത മിശ്രിതം നിറച്ച് സ്കെയിലു പാേലുള്ള ഒരു തടിയുപയാേഗിച്ച് ആകൃതിലാക്കുന്നു. സെറ്റായ ഈ തറയാേടുകൾ വെള്ളത്തിൽ രണ്ടു ദിവസം മുക്കിവച്ച ശേഷം വെയിലത്ത് ഉണക്കുന്നു. മനാേഹരമായ Hand Made Tile തയ്യാർ.

വലുപ്പത്തിനനുസരിച്ച് 50 രൂപ മുതൽ ഇവ ലഭ്യമാണ്. ആത്തംങ്കുടിയിലെ മനാേഹരമായ അരമനകളിലെല്ലാം ഈ തറയാേടുകൾ കാണാവുന്നതാണ്.

ഇവ ഉണ്ടാക്കുന്നതു കാണാനും , വിവരിച്ചു തരാനും വേണമെങ്കിൽ നിങ്ങൾക്കു തന്നെ ഒരു Design വരയ്ക്കാനുമുള്ള സൗകര്യം ഇവിടുള്ള ടെെലു നിർമ്മാണ ശാലകളിലുണ്ട്.

ഒരു തറയാേട് ഡിസെെൻ ചെയ്യാനുള്ള അവസരം എനിക്കും ലഭിച്ചു.✌️✌️


NB;എന്തെല്ലാം പ്രതിസന്ധികൾ അഭിമുഖീകരിച്ചവരാണ് നമ്മൾ .

ഇതും അതിജീവിക്കും.ഈ സമയവും കടന്നു പാേകും.

Stay Home🙏Stay Healthy💪

28 views0 comments

Comments


bottom of page